വന്യജീവി നിയന്ത്രണം - വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും
നാട്ടിലിറങ്ങുന്ന വന്യജീവികളെ നിയന്ത്രിക്കാൻ വനംവകുപ്പിന്റെ ദ്രുത കർമ്മ സേനയ്ക്ക് 50 തോക്കും 5000 വെടിയുണ്ടകളും വാങ്ങും. 110 ഡ്രോണുകളും നിരീക്ഷണ ആവശ്യത്തിനായി വാങ്ങും. 25 ദ്രുത കർമ്മ സേന സംഘങ്ങൾക്ക് കുറഞ്ഞത് രണ്ട് തോക്ക് വീതം ഉറപ്പാക്കും. 63 ലക്ഷം രൂപയാണ് തോക്കിന്റെ ചിലവ്. ഒറ്റക്കുഴലുള്ള 12 ബോർ ആക്ഷൻ പമ്പ് തോക്കാണ് ദ്രുത കർമ്മ സേനയ്ക്ക് ലഭ്യമാക്കുക. വന്യജീവി ആക്രമണം നിയന്ത്രിക്കാനുള്ള രണ്ടാംഘട്ടത്തിലെ 110 കോടിയുടെ പദ്ധതികൾക്ക് അംഗീകാരമായി. ഡിസംബറിനും മുൻപ് പദ്ധതികളെല്ലാം പൂർത്തിയാക്കും എന്നാണ് മന്ത്രി എ കെ ശശിധരൻ അറിയിച്ചിട്ടുള്ളത്. വന്യജീവി ശല്യമുള്ള ഇടങ്ങളിൽ നിന്ന് സ്വയം ഒഴിഞ്ഞു പോകാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് പുനരധിവാസത്തിന് 68 കോടി രൂപയുടെ പദ്ധതി തയ്യാറാക്കും.
Content summery : 50 guns and 5,000 bullets will be purchased for the Forest Department's Rapid Action Force to control wild animals entering the country